താജ്മഹലില്‍ കാവിക്കൊടി വീശിയ നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

By Staff Reporter, Malabar News
waving saffron flags at Taj
താജ്മഹലില്‍ കാവിക്കൊടിയുമായി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍
Ajwa Travels

ആഗ്ര: താജ്മഹലില്‍ കാവിക്കൊടി വീശി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സംഭവത്തില്‍ നാല് പേരെ സിഐഎസ്എഫ് പിടികൂടി പോലീസിന് കൈമാറി. ഒരുകൂട്ടമാളുകള്‍ താജ്മഹലിന് മുന്നില്‍ നിന്ന് കാവിക്കൊടി വീശുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്. ഹിന്ദു ജാഗരണ്‍ മഞ്ച് ജില്ല പ്രസിഡണ്ട് ഗൗരവ് താക്കൂറിന്റെ നേതൃത്വത്തിലായിരുന്നു കൊടി വീശിയത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തിങ്കളാഴ്‌ച ആയിരുന്നു സംഭവം നടന്നത്. താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന് ബിജെപി നേതാക്കള്‍ അവകാശം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ കാവിക്കൊടി വീശിയത്. വീഡിയോയില്‍ നിന്നും കൊടി വീശിയത് ഹിന്ദു ജാഗരണ്‍ മഞ്ച് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ഗൗരവ് തല്‍വാര്‍, ഋഷി ലവാനിയ, സോനു ബാഗേല്‍, വിശേഷ് കുമാര്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

ഹിന്ദു ജാഗരണ്‍ മഞ്ച് ജില്ല പ്രസിഡണ്ട് ഗൗരവ് താക്കൂറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ വിജയദശമി ദിനത്തിലും ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ താജ്മഹലില്‍ അതിക്രമിച്ച് കയറി കൊടി ഉയര്‍ത്തിയിരുന്നു. താജ്മഹല്‍ യഥാര്‍ഥത്തില്‍ തേജോമഹാലയ എന്ന ശിവക്ഷേത്രമാണെന്നും സ്‌മാരകം ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നതുവരെ പോരാട്ടം തുടരുമെന്നുമാണ് അന്ന് ഗൗരവ് താക്കൂര്‍ പറഞ്ഞത്.

Read Also: തെറ്റ് ചെയ്‌തിട്ടില്ല, സുപ്രീം കോടതിയെ സമീപിക്കും; താഹാ ഫസല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE