തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച സിക വൈറസ് ബാധ നിയന്ത്രണ വിധേയമാകാൻ ഏകദേശം 2 മാസത്തെ സമയം വേണ്ടി വരുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഇതുവരെ സിക സ്‌ഥിരീകരിച്ച 28 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. ഇവിടെ നിലവിൽ പ്രതിരോധ പ്രവർത്തനങ്ങളും, കൊതുക് ഉറവിട നശീകരണവും ഊർജിതമാക്കിയിട്ടുണ്ട്.
കൂടാതെ സിക പ്രതിരോധത്തിനായി കേന്ദ്ര സംഘത്തിന്റെ പ്രത്യേക സഹായവും സംസ്‌ഥാനത്തിനുണ്ട്. സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേരളത്തിൽ എത്തിയ കേന്ദ്രസംഘം പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്‌തരാണെന്ന് ജില്ലാ കളക്‌ടർ നവജോത് ഖോസ വ്യക്‌തമാക്കി.
ആകെ രോഗബാധിതരിൽ 8 പേരാണ് നിലവിൽ സംസ്‌ഥാനത്ത് ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 3 പേർ ഗർഭിണികളാണ്. ഇവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ തന്നെ പരിസരങ്ങളിലുള്ള കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുകയാണ് പ്രധാന മുൻകരുതൽ. കൂടാതെ കോവിഡ് നിലനിൽക്കുന്ന സാഹചര്യമായതിനാൽ മഴക്കാല പൂർവ ശുചീകരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ തടസപ്പെട്ടതും ഇപ്പോൾ രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്.
Read also : തിരുവിഴാംകുന്ന് ഗവേഷണ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം