അലനല്ലൂർ: തിരുവിഴാംകുന്നിൽ വീണ്ടും പുലിയുടെ സാന്നിധ്യം. കന്നുകാലി ഗവേഷണ കേന്ദ്രത്തിന് സമീപം ചൊവ്വാഴ്‌ച രാത്രി ഒമ്പതോടെ കാറിൽ സഞ്ചരിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരാണ് പുലിയെ കണ്ടത്. പ്രവേശന കവാടത്തിനോട് ചേർന്ന് റോഡ് മുറിച്ചു കടക്കുന്ന രണ്ട് പുലികളെ കണ്ടതായി ജീവനക്കാർ പറഞ്ഞു. മൂന്ന് മാസം മുമ്പും ഫാമിനടുത്ത് പുലികളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
സീനിയർ ഫാം സൂപ്പർവൈസർ ടിആർ മൻജിത് കുമാർ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഹമീദ് എന്നിവരാണ് പുലിയെ കണ്ടത്. മൂന്ന് മാസം മുമ്പ് വനം വകുപ്പ് ഇവിടെ കെണി സ്‌ഥാപിച്ചിരുന്നു. എന്നാൽ കെണിയിൽ പുലി കുടുങ്ങുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഫാമിനടുത്ത് കാട്ടാനകൾ എത്തുന്നതും നാട്ടുകാരെ ഭീതിയിലാക്കുന്നുണ്ട്. സംരക്ഷണ ഭിത്തികൾ ഇല്ലാത്തതാണ് വന്യമൃഗങ്ങൾ ഫാമിനകത്തെത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇടയ്‍ക്കിടെ പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനാൽ നാട്ടുകാർ ഏറെ ആശങ്കയിലാണ്.
Read Also: കൊടകര കുഴൽപ്പണക്കേസ്; ബിജെപി-സിപിഎം ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല