തിരുവിഴാംകുന്ന് ഗവേഷണ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം

By Trainee Reporter, Malabar News
palakkad news
Ajwa Travels

അലനല്ലൂർ: തിരുവിഴാംകുന്നിൽ വീണ്ടും പുലിയുടെ സാന്നിധ്യം. കന്നുകാലി ഗവേഷണ കേന്ദ്രത്തിന് സമീപം ചൊവ്വാഴ്‌ച രാത്രി ഒമ്പതോടെ കാറിൽ സഞ്ചരിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരാണ് പുലിയെ കണ്ടത്. പ്രവേശന കവാടത്തിനോട്‌ ചേർന്ന് റോഡ് മുറിച്ചു കടക്കുന്ന രണ്ട് പുലികളെ കണ്ടതായി ജീവനക്കാർ പറഞ്ഞു. മൂന്ന് മാസം മുമ്പും ഫാമിനടുത്ത് പുലികളുടെ സാന്നിധ്യം ഉണ്ടായിരുന്നു.

സീനിയർ ഫാം സൂപ്പർവൈസർ ടിആർ മൻജിത് കുമാർ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഹമീദ് എന്നിവരാണ് പുലിയെ കണ്ടത്. മൂന്ന് മാസം മുമ്പ് വനം വകുപ്പ് ഇവിടെ കെണി സ്‌ഥാപിച്ചിരുന്നു. എന്നാൽ കെണിയിൽ പുലി കുടുങ്ങുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ഫാമിനടുത്ത് കാട്ടാനകൾ എത്തുന്നതും നാട്ടുകാരെ ഭീതിയിലാക്കുന്നുണ്ട്. സംരക്ഷണ ഭിത്തികൾ ഇല്ലാത്തതാണ് വന്യമൃഗങ്ങൾ ഫാമിനകത്തെത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇടയ്‍ക്കിടെ പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനാൽ നാട്ടുകാർ ഏറെ ആശങ്കയിലാണ്.

Read Also: കൊടകര കുഴൽപ്പണക്കേസ്; ബിജെപി-സിപിഎം ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE