പാലക്കാട്: ധോണിയില്‍ ഭീതി പരത്തിയ പുലി കെണിയിലായി. വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടില്‍ ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. പുലിയെ ധോണിയിലെ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി.
മൂന്നു മാസത്തിനിടെ 18 തവണയാണ് ധോണില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായത്. ഒരു മാസത്തിലധികമായി ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ പുലിയാണ് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ കെണിയിലായത്.
ഇന്നലെ പുലി സാന്നിധ്യമുണ്ടായ ലിജി ജോസഫിന്റെ വീട്ടുവളപ്പിലായിരുന്നു കൂട് സ്‌ഥാപിച്ചത്. ധോണി മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നൊടുക്കിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്‌ഥാപിച്ചത്.
ഇതിനിടയില്‍ പുലി അകപ്പെട്ട കൂട് നീക്കുന്നതിനിടെ പഞ്ചായത്ത് അംഗത്തിന് പരുക്കേറ്റു. പുതുപ്പരിയാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്‌ണനെയാണ് പുലി മാന്തിയത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Most Read: രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കമാവും