തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. എൻഡിഎ സ്‌ഥാനാർഥികളുടെ പ്രചാരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പര്യടനത്തിനായി ഇന്നെത്തും. ഉച്ചക്ക് ഒരു മണിക്ക് പത്തനംതിട്ട മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങും.
പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പൊതുസമ്മേളനം. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ കേന്ദ്രമന്ത്രി വി മുരളീധരൻ, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഒൻപത് മണ്ഡലങ്ങളിലെ സ്‌ഥാനാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ ഇന്ന് മൂന്ന് ജില്ലകളിലെത്തും. കോഴിക്കോട് ബേപ്പൂരിലും പാലക്കാട് പറളിയിലും തൃശൂരിലും ചൗഹാൻ പ്രചാരണത്തിനെത്തും. ഷാനവാസ് ഹുസൈന് നാദാപുരത്താണ് പ്രചാരണം. ആറു മണിക്കാണ് പൊതു സമ്മേളനം. കണ്ണൂരിലാണ് പ്രകാശ് കരാട്ടിന്റെ പരിപാടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്തും പാലക്കാടും പ്രചാരണത്തിനെത്തുന്നുണ്ട്. മലപ്പുറത്താണ് കനയ്യകുമാറിന്‍റെ പ്രചാരണം.
Read Also: ഇഡി രാഷ്‌ട്രീയ കക്ഷിയായി മാറി; പ്രകാശ് കാരാട്ട്