വാഷിംഗ്‌ടൺ: കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് ഇലോണ്‍ മസ്‌കിന്റെ ആസ്‌തിയിൽ 27 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായതായി കണക്കുകള്‍. ടെക് സ്‌റ്റോക്കുകളുടെ വില്‍പ്പനയില്‍ വാഹന നിര്‍മാതാക്കളുടെ ഓഹരികള്‍ ഇടിഞ്ഞതിനാലാണ് തിങ്കളാഴ്‌ച മുതല്‍ ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് 27 ബില്യണ്‍ ഡോളറിന്റെ നഷ്‌ടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
അതിവേഗ സ്വത്ത് സമ്പാദനത്തില്‍ ഇലോണ്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് സ്‌ഥാപിച്ചിരുന്നു. 156.9 ബില്യണ്‍ ഡോളര്‍ ആസ്‌തിയോടെ മസ്‌ക് ഇപ്പോഴും ലോകത്തിലെ ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്‌ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ ആഴ്‌ച പട്ടികയിൽ ഒന്നാമതെത്തിയ മസ്‌ക് ഇപ്പോള്‍ ജെഫ് ബെസോസിനേക്കാൾ 20 ബില്യണ്‍ ഡോളര്‍ പിന്നിലാണ്.
Read Also: സ്‌പോർട്‌സ് ഡ്രാമയുമായി രജിഷ വിജയൻ വീണ്ടും; ‘ഖൊ-ഖൊ’ ടീസർ പുറത്തുവിട്ടു