തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അതിഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കരാറുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെപ്പിച്ചത് ചെന്നിത്തലയെന്നാണ് മന്ത്രിയുടെ ആരോപണം.
തന്റെ സെക്രട്ടറി ആയി പ്രവർത്തിച്ച എൻ പ്രശാന്തിനെ കൊണ്ട് ചെന്നിത്തല എംഒയു ഒപ്പുവെപ്പിച്ചുവെന്നും അന്ന് തന്നെ ഒപ്പുവെച്ച ധാരണാപത്രം പ്രശാന്ത് രമേശ് ചെന്നിത്തലക്ക് നൽകിയെന്നും കടകംപള്ളി ആരോപിച്ചു. സർക്കാർ ഒപ്പുവെച്ചെന്ന തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇപ്പോൾ ഉയർത്തിയ വിവാദം ഉണ്ടയില്ലാ വെടി മാത്രമാണെന്ന് മന്ത്രി പരിഹസിച്ചു. തോറ്റ് പിൻമാറുന്ന സന്ദർഭത്തിൽ മണ്ണുവാരി കണ്ണിലേക്ക് എറിഞ്ഞ് എതിരാളിയെ വീഴ്‌ത്തുന്ന രീതിയാണ് രമേശ് ചെന്നിത്തലയുടേത് എന്നും അദ്ദേഹം പറഞ്ഞു.
Also Read: പിഎസ്‌സി സമരം; ഉദ്യോഗാർഥികൾ ഇന്ന് മന്ത്രി എകെ ബാലനുമായി ചർച്ച നടത്തും