ന്യൂഡെൽഹി: കേരളമടക്കം 12 സംസ്‌ഥാനങ്ങൾക്ക് അടിയന്തരമായി കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. കോവിഡ് തീവ്രവ്യാപനത്തെ തുടർന്ന് ഈ മാസം കൂടുതൽ ഓക്‌സിജൻ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്‌ഥാനത്തിലാണിത്. ഏപ്രിൽ 20, 25, 30 തീയതികൾ കണക്കാക്കി 4,880 ടൺ, 5,619 ടൺ, 6,593 ടൺ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൂടാതെ, വരുംകാല ആവശ്യങ്ങൾ പരിഗണിച്ച് 100 ആശുപത്രികളിൽ സ്വന്തമായി ഓക്‌സിജൻ ഉണ്ടാക്കുന്നതിനുള്ള പ്‌ളാന്റുകൾ സ്‌ഥാപിക്കാനും 50,000 ടൺ ഓക്‌സിജൻ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച ചേർന്ന മന്ത്രിതല സമിതിയുടേതാണ് തീരുമാനം. ഓക്‌സിജൻ ഉൽപാദന പ്‌ളാന്റുകൾ സ്‌ഥാപിക്കാൻ പിഎം കെയേഴ്‌സ് ഫണ്ടിൽനിന്ന് സഹായവും ലഭിക്കും.
Also Read: കോവിഡ് രണ്ടാം തരംഗം; മഹാരാഷ്‍ട്രയിൽ ഓക്‌സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി