തൃശൂര്‍: പൂരം നടത്തിപ്പ് വിഷയത്തിൽ അടിയന്തിര യോഗം വിളിക്കാന്‍ നിര്‍ദ്ദേശം. ജില്ലാ കളക്‌ടര്‍ക്ക് മന്ത്രി വിഎസ് സുനില്‍കുമാറാണ് നിർദേശം നൽകിയത്. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് നിർദേശം. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.
ആഴ്‌ചകൾ നീണ്ട ചർച്ചകള്‍ക്ക് ശേഷമാണ് പൂരവും എക്‌സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്. കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്ന പാശ്‌ചാത്തലത്തില്‍ എക്‌സിബിഷന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്.
എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് സംഘാടക സമിതി ഭാരവാഹികള്‍ ഇന്നലെ അറിയിച്ചിരുന്നു. പൂരത്തെ തകർക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്നും നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരം പൂർണമായും ഉപേക്ഷിക്കുമെന്നും സംഘാടക സമിതി പറയുന്നു. തുടർന്നാണ് അടിയന്തര യോഗം വിളിക്കാന്‍ ജില്ലാ കളക്‌ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
Read also: ‘ജുഡീഷ്യല്‍ അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ല’; ന്യായീകരിച്ച് സീതാറാം യെച്ചൂരി