കൊച്ചി: ബിവറേജസ് കോർപറേഷനിൽ സ്‌റ്റോർ അസിസ്‌റ്റന്റായി ജോലി വാഗ്‌ദാനം ചെയ്‌ത് 11.49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ് നായരുടെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. സമാന സ്വഭാവമുള്ള ഒട്ടേറെ കേസുകളിൽ സരിത ഉൾപ്പെട്ടിട്ടുണ്ടെന്നും ജാമ്യം നൽകാൻ ഉചിതമായ കേസാണിതെന്ന് കരുതുന്നില്ലെന്നും കോടതി വ്യക്‌തമാക്കി.
ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം നൽകണം എന്നായിരുന്നു വാദം. എന്നാൽ ചികിൽസാ സഹായത്തിന് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയിട്ടില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു.
ഇതിനിടെ, കെടിഡിസിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 5 ലക്ഷം രൂപ തട്ടിയെന്ന കേസിലെ ജാമ്യാപേക്ഷ ജൂൺ മൂന്നിനു പരിഗണിക്കാൻ മാറ്റി.
Read Also: ഒഡിഷ തീരത്തോടടുത്ത് യാസ്; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലർട്