ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ചാക്-ഇ-ചോളൻ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്നു.
തിരച്ചിൽ നടത്തുകയായിരുന്ന സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയാണ് ഉണ്ടായത്. തുടർന്ന് സേനയും തിരിച്ചടിച്ചു. ഇരുവിഭാഗവും തമ്മിലുള്ള വെടിവെപ്പിൽ ഒരാൾ ആദ്യം തന്നെ കൊല്ലപ്പെട്ടു. ഒരു ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ കൂടി വധിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അമീർ ഹുസൈൻ, റയീസ് അഹമ്മദ്, ഹസീബ് യൂസഫ് എന്നീ ഭീകരരാണ് മരിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം, മൂവരും സുരക്ഷാ സേനക്കും സാധാരണക്കാർക്കും എതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ഭീകര, കുറ്റകൃത്യ കേസുകളിൽ പ്രതിസ്‌ഥാനത്തുള്ള ഗ്രൂപ്പുകളുടെ ഭാഗമാണെന്ന് പോലീസ് വക്‌താവ് പറഞ്ഞു.
Read Also: ‘അസാധാരണമായ സേവനം’; ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി