തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളിൽ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം, തുണികടകൾ നിയന്ത്രങ്ങളോടെ തുറക്കുന്നത് ആലോചനയിലുണ്ട്. വാക്‌സിൻ എടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
തുണിക്കടകള്‍ കര്‍ശനമായ കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്‌സിൻ സ്വീകരിച്ച നിശ്‌ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകള്‍ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപെട്ട ഉദ്യോഗസ്‌ഥര്‍ മേല്‍നോട്ടം വഹിക്കണം. പ്രേട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണം; മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാല്‍ ആഴ്‌ചയില്‍ നിശ്‌ചിത ദിവസങ്ങളില്‍ സ്‌റ്റുഡിയോകൾ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഓണത്തിന് മുമ്പ് വാക്‌സിനേഷൻ ഊർജിതമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനായി കൂടുതൽ വാക്‌സിൻ ലഭ്യമാക്കാന്‍ സംസ്‌ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ബുധനാഴ്‌ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വേഗത്തില്‍ വാക്‌സിൻ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞുവെന്നും കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Most Read: ഓണത്തിന് മുൻപ് കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും; മുഖ്യമന്ത്രി