ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്‌റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം ജിഷമോളാണ് അറസ്‌റ്റിലായത്. കോൺവെന്റ് സ്‌ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ജിഷയുമായി പരിചയമുള്ള ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകൾ കണ്ടു മാനേജർക്ക് സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
വ്യാപാരിക്ക് ഇത് കള്ള നോട്ടുകൾ ആണെന്ന് അറിയില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, എടത്വ കൃഷി ഓഫിസർ എം ജിഷമോളുടെ വീട്ടിലെ ജോലിക്കാരൻ വ്യാപാരിക്ക് നൽകിയ പണമാണിതെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ, ജിഷയുടെ വീട്ടിൽ റെയ്‌ഡ് നടത്തിയ ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഒരു വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്നാണ് പോലീസിന് ലഭിച്ച വിവരം. മറ്റു പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്‌ത ഓഫിസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ ആരോപണങ്ങളുണ്ട്.
Most Read: സ്വർണക്കടത്ത് കേസ്; ഒത്തുതീർപ്പ് ശ്രമം- വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്