തൃശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നു കോടതി റിപ്പോർട് തേടി.
മേയ് 4ന് ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ആണ് സംഭവം നടന്നത്. മൃതദേഹം സാംസ്‌കരിക്കാനെത്തിയ സന്നദ്ധ പ്രവർത്തകരും ബന്ധുക്കളുമാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. മൃതദേഹം സുരക്ഷിതമായി പൊതിയാതെ വെളുത്ത തുണിയിൽ അലക്ഷ്യമായി പൊതിഞ്ഞു നൽകിയെന്നാണ് സന്നദ്ധ പ്രവർത്തകരായി എത്തിയ എഐവൈഎഫ് പ്രവർത്തകർ ആരോപിച്ചത്.
ഒരു മണിക്കൂർ നേരത്തെ പ്രതിഷേധത്തിന് ശേഷമാണ് ആശുപത്രി അധികൃതർ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ വ്യക്‌തമാക്കിയിരുന്നു.
എന്നാൽ, ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു. മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം പൊതിയാനായി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റാൻ ആശുപത്രിയിലെ ആംബുലൻസാണെന്ന് കരുതിയാണ് വാഹനത്തിൽ കയറ്റിയതെന്നായിരുന്നു വിശദീകരണം.
National News: കോവിഡ് പ്രതിരോധം: ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു; സോണിയ ഗാന്ധി