ന്യൂഡെല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ അടിയന്തരമായി എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംയുക്‌ത സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
‘രാജ്യത്ത് ഇന്ന് 4.14 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 3900 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി കമ്മിറ്റികള്‍ ഒന്നിച്ചു ചേര്‍ന്ന് തീരുമാനം എടുക്കേണ്ട സാഹചര്യമാണിത്. ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ എന്തെങ്കിലും ഉടനടി ചെയ്‌തേ മതിയാകൂ,’ സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം, രാജ്യത്ത് കടുത്ത ഓക്‌സിജൻ ക്ഷാമം ഉണ്ടായിട്ടുപോലും സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം വിമർശിച്ചു. പാർലമെന്ററി സ്‌റ്റാന്റിങ് കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ മുന്നറിയിപ്പ് അവഗണിച്ചതാണ് രാജ്യത്തെ ഇത്ര വലിയ ദുരന്തത്തിലേക്ക് എത്തിച്ചതെന്നും യോഗം കുറ്റപ്പെടുത്തി.
Read also: ഓക്‌സിജൻ ക്ഷാമം പുറത്തു പറഞ്ഞു; യുപിയിൽ ആശുപത്രിക്കെതിരെ കേസ്