ലഖ്‌നൗ: ഓക്‌സിജന്‍ ക്ഷാമം രോഗികളുടെ ബന്ധുക്കളെ അറിയിച്ചതിന് ആശുപത്രിക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ഒരു മാസം മുൻപ് യോഗി സര്‍ക്കാര്‍ ഏറ്റെടുത്ത് കോവിഡ് കേന്ദ്രമായി മാറ്റിയ സണ്‍ ആശുപത്രിക്ക് എതിരെയാണ് കേസെടുത്തത്.
കോവിഡ് വ്യാപനം കൂടിയതോടെ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന രോഗികളിൽ ഏകദേശം മുഴുവൻ പേർക്കും ഓക്‌സിജന്‍ ആവശ്യമായി വന്നു. ഇതോടെ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞു വരികയും ഇക്കാര്യം അധികൃതർ രോഗികളുടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്‌തു. കൂടാതെ രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
പോലീസ് നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ആശുപത്രി പ്രതിനിധി അഖിലേഷ് പാണ്ഡെ അറിയിച്ചു.
Read also: കർണാടകയിലെ കോവിഡ് വ്യാപനം; ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി എംഎല്‍എ