പങ്കാളിക്ക് എതിരായ വ്യാജ വിവാഹേതരബന്ധ ആരോപണം ഗുരുതര ആക്രമണം; ഡെൽഹി ഹൈക്കോടതി

By Desk Reporter, Malabar News
NEET UG exam will not be postponed; The High Court rejected the plea of 15 students
Ajwa Travels

ന്യൂഡെൽഹി: പങ്കാളിക്കെതിരെ വ്യാജ വിവാഹേതരബന്ധം ആരോപിക്കുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി ഹൈക്കോടതി. ദമ്പതികളില്‍ ഒരാള്‍ വ്യാജ വിവാഹേതരബന്ധം ആരോപിക്കുന്നത് മറ്റേയാളുടെ സ്വഭാവഗുണം, സല്‍പ്പേര്, ആരോഗ്യം എന്നിവക്ക് എതിരെയുള്ള ഗുരുതര ആക്രമണമാണെന്ന് കോടതി പറഞ്ഞു.

വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിക്കെതിരെ ഭാര്യ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഡെൽഹി ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ആക്‌ടിങ് ചീഫ് ജസ്‌റ്റിസ്‌ വിപിന്‍ സംഘി, ദിനേഷ് കുമാര്‍ ശര്‍മ എന്നിവരുടെ ബെഞ്ച് മാര്‍ച്ച് 21ന് പുറപ്പെടുവിച്ച വിധി പ്രസ്‌താവത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

വ്യാജ വിവാഹേതരബന്ധ ആരോപണങ്ങള്‍ മാനസികവ്യഥക്കും കഠിന ദുഃഖത്തിനും സങ്കടത്തിനും കാരണമാകും. ഇത് ക്രൂരതയാണ്. വിവാഹേതരബന്ധം ഗൗരവമുള്ള ആരോപണമാണ്. തികഞ്ഞ ഗൗരവത്തോടു കൂടി മാത്രമേ ഉന്നയിക്കാവൂ. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള പ്രവണത കോടതികള്‍ ചെറുക്കണം. വിവാഹം പവിത്രമായ ഒരു ബന്ധമാണ്. ആരോഗ്യകരമായ സമൂഹത്തിനു വേണ്ടി അതിന്റെ പരിശുദ്ധി പാലിച്ചേ മതിയാകൂവെന്നും കോടതി നിരീക്ഷിച്ചു.

യുവാവിന് ഭാര്യയില്‍ നിന്ന് വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധി ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. 2014ലായിരുന്നു ഹരജിക്കാരിയുടെയും യുവാവിന്റെയും വിവാഹം. ബന്ധത്തില്‍ അസ്വാരസ്യങ്ങൾ ഉണ്ടായതിന് പിന്നാലെ ഇരുവരും പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. 2019 ജനുവരി 31ന് ഭാര്യയില്‍നിന്ന് യുവാവിന് വിവാഹമോചനം അനുവദിക്കപ്പെട്ടു.

ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കുടുംബകോടതി ശരിയായ രീതിയിലാണ് തെളിവുകള്‍ വിലയിരുത്തിയതെന്ന് ഹൈക്കോടതി പറഞ്ഞു. തെളിവില്ലാത്ത ആരോപണങ്ങള്‍, യുവതി ഭര്‍ത്താവിനും ഭര്‍തൃപിതാവിനും നേരെ ഉന്നയിച്ചത് സ്വഭാവഹത്യക്ക് തുല്യമാണെന്ന കുടുംബകോടതിയുടെ കണ്ടെത്തല്‍ ശരിയാണെന്നും ഇത് മാനസിക പീഡനമാണമെന്നും കോടതി പറഞ്ഞു.

വിചാരണ കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് സ്‌ഥാപിക്കാനുള്ള തെളിവുകളൊന്നും യുവതിക്ക് അപ്പീലിലും സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Most Read:  മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്; ഇടപെടാനാവില്ലെന്ന് കർണാടക നിയമ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE