കൂറ്റനാട്: പെരിങ്ങോട് സ്വദേശിയായ രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന സമൂഹ മാദ്ധ്യമത്തിൽ പോസ്‌റ്റിട്ട് ബാങ്ക് അക്കൗണ്ട് നമ്പർ വഴി പണം തട്ടിയെന്നു പരാതി. പെരുമണ്ണൂർ സ്വദേശി ഷാനുവിനെ ചാലിശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. അക്കൗണ്ടിൽ 1,38,000 രൂപ കഴിഞ്ഞ 2 ദിവസത്തിനിടെ വന്നതായി ചാലിശ്ശേരി സിഐ എം ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
അക്കൗണ്ട് അസാധുവാക്കാൻ നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു. രണ്ടുവയസുകാരൻ അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണെന്നും ചികിൽസക്ക് അടിയന്തരമായി വൻ തുക വേണമെന്നും കൂറ്റനാട് ബാങ്ക് ശാഖയിൽ തുടങ്ങിയ അക്കൗണ്ട് നമ്പർ സഹിതമാണു പരസ്യം നൽകിയിരുന്നത്. എന്നാൽ, അങ്ങനെ ഒരു പേരിലോ വിലാസത്തിലോ മേഖലയിൽ ഒരു ആൾ ഇല്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
Also Read: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വാക്‌സിനായി ‘കോർബേവാക്‌സ്’; ഒരു ഡോസിന് 250 രൂപ