കൽപ്പറ്റ: പടിഞ്ഞാറത്തറയിൽ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി നൽകി. വയനാട് ജില്ലാ കളക്‌ടറാണ് അനുമതി നൽകിയത്. വേൽമുരുകന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുടുംബം മെഡിക്കൽ കോളേജിലെത്തി മൃതദേഹം കണ്ട ശേഷമായിരിക്കും പോസ്‌റ്റ്‌മോർട്ടം നടത്തുക.
ചൊവ്വാഴ്‌ച രാവിലെ 9.25ന് നടന്ന വെടിവെപ്പിലാണ് വേൽമുരുകൻ കൊല്ലപ്പെട്ടത്. രാത്രി 7.30നാണ് മൃതദേഹം ഇൻക്വസ്‌റ്റ് പൂർത്തിയാക്കി കാടിന് പുറത്തെത്തിച്ചത്. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കൊല്ലപ്പെട്ടത് വേൽമുരുകൻ ആണോയെന്ന് സ്‌ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വേൽമുരുകന്റെ നെഞ്ചിലും മുതുകത്തും വെടിയേറ്റിട്ടുണ്ട്. വലത് കൈയിൽ ആഴത്തിൽ മുറിവുണ്ട്.
അതേസമയം, ബുധനാഴ്‌ചയും മേഖലയിൽ തിരച്ചിൽ തുടരുമെന്ന് വയനാട് എസ്‌പി അറിയിച്ചു.
Read also: അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; പ്രകാശ് ജാവദേദ്കര്‍