മുംബൈ: റിപ്പബ്ളിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് അടിയന്തിരാവസ്‌ഥ ഓര്‍മിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. മാദ്ധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് മഹാരാഷ്‍ട്രയില്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം.
ആത്‍മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്‌റ്റ് ചെയ്‌തത്. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച രാവിലെ 8 മണിയോടെ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് സഹകരിച്ചില്ല. തുടർന്നായിരുന്നു അറസ്‌റ്റ്.
We condemn the attack on press freedom in #Maharashtra. This is not the way to treat the Press. This reminds us of the emergency days when the press was treated like this.@PIB_India @DDNewslive @republic
— Prakash Javadekar (@PrakashJavdekar) November 4, 2020
53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും 2018ല്‍ ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ടാണ് കേസ്. അര്‍ണാബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവരും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അന്‍വായ് നായിക് ആത്‍മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. സ്‌റ്റുഡിയോ ഡിസൈന്‍ ചെയ്‌ത വകയില്‍ അര്‍ണാബ് ഗോസ്വാമി 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അലിഭാഗ് പൊലീസ് സംഭവത്തില്‍ വേണ്ട അന്വേഷണം നടത്തിയില്ലെന്ന് അന്‍വായ് നായികിന്റെ ഭാര്യ അദന്യ നായിക് പരാതിപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് സംസ്‌ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് അന്വേഷണത്തിന് ഉത്തരവിട്ടത്. അര്‍ണാബിനെതിരെ സോണിയ ഗാന്ധിക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ കേസും ടിആര്‍പി തട്ടിപ്പ് കേസും നിലവിലുണ്ട്.
Read also: ആത്‍മഹത്യാ പ്രേരണക്കേസ്; അര്‍ണാബ് ഗോസ്വാമി അറസ്‌റ്റില്‍