മുംബൈ: റിപ്പബ്‌ളിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അര്‍ണാബിന് എതിരായ ആത്‍മഹത്യ പ്രേരണ കേസിലാണ് അറസ്‌റ്റ്. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച രാവിലെ 8 മണിയോടെ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് സഹകരിച്ചില്ല. തുടര്‍ന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും 2018ല്‍ ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ടാണ് കേസ്. അര്‍ണാബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവരും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അന്‍വായ് നായിക് ആത്‍മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. സ്‌റ്റുഡിയോ ഡിസൈന്‍ ചെയ്‌ത വകയില്‍ അര്‍ണാബ് ഗോസ്വാമി 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പണം കൊടുത്ത് തീർത്തതായി റിപ്പബ്ളിക് ടി വി പ്രതികരിച്ചിരുന്നു
Mumbai Police enter Republic TV Editor Arnab Goswami’s residence and attempt to detain him. Arnab Goswami says he has been physically assaulted by Mumbai Police
(file pic) pic.twitter.com/0h1fzaQsnA— ANI (@ANI) November 4, 2020
ആത്മഹത്യാ കേസിൽ അര്‍ണാബിന് എതിരെ തെളിവുകളില്ലെന്ന് കാണിച്ച് അന്നത്തെ ബിജെപി സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് കഴിഞ്ഞ മെയ് മാസത്തില്‍ കേസ് പുനരന്വേഷിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. സംസ്‌ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്.
അലിഭാഗ് പൊലീസ് സംഭവത്തില്‍ വേണ്ട അന്വേഷണം നടത്തിയില്ലെന്ന് അന്‍വായ് നായികിന്റെ ഭാര്യ അദന്യ നായിക് പരാതിപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം അര്‍ണാബിനെതിരെ സോണിയ ഗാന്ധിക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ കേസും ടിആര്‍പി തട്ടിപ്പ് കേസും നിലവില്‍ ഉണ്ട്.
Read also: കര്‍ഷകനിയമത്തില്‍ പ്രതിഷേധം ശക്തം; നാളെ ദേശവ്യാപക സമരം