മലപ്പുറം : സംസ്‌ഥാനത്ത് തുടർച്ചയായി പെയ്‌ത മഴയിൽ വയലുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കോടികളുടെ നെല്ല് പാടത്ത് ഉപേക്ഷിച്ച് കർഷകർ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് 4 കോടിയോളം രൂപ വിലവരുന്ന നെല്ല് കർഷകർ പാടത്ത് ഉപേക്ഷിച്ചത്. ശക്‌തമായ മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളക്കെട്ട് കൂടുതലായതോടെ നെല്ല് മുളപൊട്ടി നശിക്കുകയും കൊയ്‌തെടുക്കാൻ കഴിയാതെ വരുകയും ചെയ്‌തു. ഇതോടെയാണ് കർഷകർ നെല്ല് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
സപ്ളൈക്കോയ്‌ക്ക് നല്‍കാനുള്ള 1526 ടണ്‍ നെല്ലാണ് വെള്ളക്കെട്ടില്‍ ഉപേക്ഷിച്ചത്. കൃഷി നശിച്ചതോടെ കർഷകർക്ക് നഷ്‌ടപരിഹാരം ഉടൻ നൽകാൻ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്‌ഥാനത്ത് ശക്‌തമായ കാറ്റും മഴയും തുടരുകയാണ്. കനത്ത മഴയിലും കാറ്റിലും നിരവധി കർഷകരുടെ കൃഷികളാണ് ഇതുവരെ നശിച്ചത്.
Read also : മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്