വെള്ളക്കെട്ട് രൂക്ഷമായി; പൊന്നാനിയിൽ 4 കോടിയുടെ നെല്ല് പാടത്ത് ഉപേക്ഷിച്ചു

By Team Member, Malabar News
Representational image
Ajwa Travels

മലപ്പുറം : സംസ്‌ഥാനത്ത് തുടർച്ചയായി പെയ്‌ത മഴയിൽ വയലുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കോടികളുടെ നെല്ല് പാടത്ത് ഉപേക്ഷിച്ച് കർഷകർ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് 4 കോടിയോളം രൂപ വിലവരുന്ന നെല്ല് കർഷകർ പാടത്ത് ഉപേക്ഷിച്ചത്. ശക്‌തമായ മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളക്കെട്ട് കൂടുതലായതോടെ നെല്ല് മുളപൊട്ടി നശിക്കുകയും കൊയ്‌തെടുക്കാൻ കഴിയാതെ വരുകയും ചെയ്‌തു. ഇതോടെയാണ് കർഷകർ നെല്ല് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

സപ്ളൈക്കോയ്‌ക്ക്‌ നല്‍കാനുള്ള 1526 ടണ്‍ നെല്ലാണ് വെള്ളക്കെട്ടില്‍ ഉപേക്ഷിച്ചത്. കൃഷി നശിച്ചതോടെ കർഷകർക്ക് നഷ്‌ടപരിഹാരം ഉടൻ നൽകാൻ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്‌ഥാനത്ത് ശക്‌തമായ കാറ്റും മഴയും തുടരുകയാണ്. കനത്ത മഴയിലും കാറ്റിലും നിരവധി കർഷകരുടെ കൃഷികളാണ് ഇതുവരെ നശിച്ചത്.

Read also : മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE