ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി രാജ്യത്തെ കർഷകർ. സമര പന്തലുകൾക്ക് പകരം വീടുകൾ നിർമിച്ച് ഡെൽഹി അതിർത്തിയിൽ സമരം തുടരുകയാണ് കർഷകർ. സമരം ദീർഘ നാളത്തേക്ക് നീട്ടുന്നതിന് മുന്നോടിയായാണ് വീടുകൾ നിർമിച്ചത്. ഇഷ്‌ടിക കൊണ്ട് കെട്ടി സമിന്റ് തേച്ചാണ് വീടിന്റെ നിർമാണം.
രാജ്യാതിർത്തിയിലെ കഠിനമായ തണുപ്പിനെയും മറ്റു നിയന്ത്രണങ്ങളേയും അതിജീവിച്ചാണ് കർഷകർ സമരം ചെയ്യുന്നത്. കർഷസമരം അഞ്ചുമാസം പിന്നിട്ടതിന്റെ പശ്‌ചാത്തലത്തിൽ സ്‌ഥിരമായ അഭയം എന്ന രീതിയിലാണ് ഇവർ വീട് നിർമാണത്തിലേക്ക് കടന്നത്.
ഹരിയാനക്ക് സമീപമുളള തിക്രി അതിർത്തിയോട് ചേർന്ന് 25 സ്‌ഥിര ഭവനങ്ങൾ കർഷകർ നിർമിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്. കിസാൻ സോഷ്യൽ ആർമിയാണ് ഭവനങ്ങൾ നിർമിക്കാൻ മുൻകൈ എടുക്കുന്നത്. 20,000 മുതൽ 25,000 വരെയാണ് ഒരു വീടിന്റെ നിർമാണ ചെലവ്. നിർമാണ ജോലികൾ സൗജന്യമാണെങ്കിലും നിർമാണ സാമഗ്രികൾ വാങ്ങുന്നതിനായി കർഷകർ തന്നെ പണം കണ്ടെത്തണം. വരും ദിവസങ്ങളിൽ കൂടുതൽ വീടുകൾ പണിയുമെന്ന് കിസാൻ സോഷ്യൽ ആർമി പറയുന്നു.
Kisan Social Army has constructed a permanent shelter at Tikri border as protest against farm laws continues
“These houses are strong, permanent just like the will of the farmers. 25 houses built, 1000-2000 similar houses to be built in coming days,”Anil Malik, Kisan Social Army pic.twitter.com/4ZudQTIAqj
— ANI (@ANI) March 13, 2021
‘ഈ വീടുകൾ കർഷകരുടെ മനസ്സുപോലെ കരുത്തേറിയതും സ്‌ഥിരവുമാണ്. 25 വീടുകൾ പണിതുകഴിഞ്ഞു. വരും ദിവസങ്ങളിൽ 1000-2000 വീടുകൾ നിർമിക്കും,’ കിസാൻ സോഷ്യൽ ആർമി വക്‌താവ് അനിൽ മാലിക് പറഞ്ഞു.
Read Also: ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടാൻ അനുവദിക്കില്ല; ആത്‍മഹത്യ ഭീഷണി മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ