മുന്നോട്ടു തന്നെ; അതിർത്തിയിൽ വീടുകൾ പണിത് കർഷകർ

By Staff Reporter, Malabar News
farmers protest
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി രാജ്യത്തെ കർഷകർ. സമര പന്തലുകൾക്ക് പകരം വീടുകൾ നിർമിച്ച് ഡെൽഹി അതിർത്തിയിൽ സമരം തുടരുകയാണ് കർഷകർ. സമരം ദീർഘ നാളത്തേക്ക് നീട്ടുന്നതിന് മുന്നോടിയായാണ് വീടുകൾ നിർമിച്ചത്. ഇഷ്‌ടിക കൊണ്ട് കെട്ടി സമിന്റ് തേച്ചാണ് വീടിന്റെ നിർമാണം.

രാജ്യാതിർത്തിയിലെ കഠിനമായ തണുപ്പിനെയും മറ്റു നിയന്ത്രണങ്ങളേയും അതിജീവിച്ചാണ് കർഷകർ സമരം ചെയ്യുന്നത്. കർഷസമരം അഞ്ചുമാസം പിന്നിട്ടതിന്റെ പശ്‌ചാത്തലത്തിൽ സ്‌ഥിരമായ അഭയം എന്ന രീതിയിലാണ് ഇവർ വീട് നിർമാണത്തിലേക്ക് കടന്നത്.

ഹരിയാനക്ക് സമീപമുളള തിക്രി അതിർത്തിയോട് ചേർന്ന് 25 സ്‌ഥിര ഭവനങ്ങൾ കർഷകർ നിർമിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്. കിസാൻ സോഷ്യൽ ആർമിയാണ് ഭവനങ്ങൾ നിർമിക്കാൻ മുൻകൈ എടുക്കുന്നത്. 20,000 മുതൽ 25,000 വരെയാണ് ഒരു വീടിന്റെ നിർമാണ ചെലവ്. നിർമാണ ജോലികൾ സൗജന്യമാണെങ്കിലും നിർമാണ സാമഗ്രികൾ വാങ്ങുന്നതിനായി കർഷകർ തന്നെ പണം കണ്ടെത്തണം. വരും ദിവസങ്ങളിൽ കൂടുതൽ വീടുകൾ പണിയുമെന്ന് കിസാൻ സോഷ്യൽ ആർമി പറയുന്നു.

‘ഈ വീടുകൾ കർഷകരുടെ മനസ്സുപോലെ കരുത്തേറിയതും സ്‌ഥിരവുമാണ്. 25 വീടുകൾ പണിതുകഴിഞ്ഞു. വരും ദിവസങ്ങളിൽ 1000-2000 വീടുകൾ നിർമിക്കും,’ കിസാൻ സോഷ്യൽ ആർമി വക്‌താവ്‌ അനിൽ മാലിക് പറഞ്ഞു.

Read Also: ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടാൻ അനുവദിക്കില്ല; ആത്‍മഹത്യ ഭീഷണി മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE