ന്യൂഡെല്‍ഹി: കര്‍ഷക സമരം പെട്ടന്ന് തീരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. വിളവെടുപ്പ് കാലമാകുമ്പോൾ കർഷർ മടങ്ങും എന്നത് കേന്ദ്ര സർക്കാരിന്റെ മോഹം മാത്രമാണെന്ന് ടിക്കായത്ത് കൂട്ടിച്ചേർത്തു.
‘കര്‍ഷകര്‍ വിളവെടുപ്പ് കാലമാകുമ്പോള്‍ പ്രതിഷേധം നിര്‍ത്തി വീടുകളിലേക്ക് തിരികെ പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കേണ്ട. ഇനി അതിനായി ഞങ്ങളെ നിര്‍ബന്ധിച്ചാല്‍ വിളകള്‍ക്ക് തീയിടും. രണ്ട് മാസം കൊണ്ട് പ്രതിഷേധം തീരുമെന്ന് വിചാരിക്കേണ്ട. പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചായിരിക്കും’, ടിക്കായത്ത് പറഞ്ഞു.
അതേസമയം കര്‍ഷക പ്രതിഷേധം എണ്‍പത്തിയഞ്ചാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോൾ രാജ്യവ്യാപകമായി കർഷകർ ഇന്ന് ട്രെയിൻ തടയൽ സമരം സംഘടിപ്പിച്ചിരുന്നു. കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ട്രെയിൻ തടയൽ സമരത്തെ തുടർന്ന് പശ്‌ചിമ റെയിൽവേയിൽ നാല് ട്രെയിനുകൾ വഴി തിരിച്ച് വിട്ടു. സമാധാനപരമായി സമരം നടത്തണമെന്ന് കർഷക സംഘടനാ നേതാക്കൾ ആഹ്വാനം ചെയ്‌തിട്ടുണ്ടെങ്കിലും, കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് സർവീസുകൾ പലതും റെയിൽവേ വെട്ടിച്ചുരുക്കി.
Read also: ട്രെയിൻ തടയൽ സമരത്തിന് തുടക്കം; റെയിൽവേ സ്‌റ്റേഷനുകൾ കനത്ത സുരക്ഷയിൽ