കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു

By Staff Reporter, Malabar News
sea image_malabar news
Representational Image
Ajwa Travels

ഷാര്‍ജ: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്‌മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ അമാല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്‌ച വൈകീട്ട് ആറു മണിയോടെ ആയിരുന്നു അപകടം. കുടുംബവുമായി കടലില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ഇസ്‌മായില്‍.

എന്നാല്‍ അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്‌ഥയെയും തുടര്‍ന്ന് കടലില്‍ ശക്‌തമായ വേലിയേറ്റമുണ്ടായിരുന്നു. ഇതോടെ അമല്‍ ശക്‌തമായ കടല്‍ച്ചുഴിയില്‍പെട്ടു. മകളെ രക്ഷിക്കുന്നതിനിടെ ആയിരുന്നു ഇസ്‌മായിലും അപകടത്തില്‍ പെട്ടത്.

ഉടന്‍ പോലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ഇരുവരെയും ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരയില്‍ നിന്ന് അപകടം നേരില്‍ കണ്ട ഇസ്‌മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വസ്‌ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികില്‍സക്ക് ശേഷം ഇസ്‌മായിലിന്റെ സഹോദരന്റെ താമസസ്‌ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്‌തു.

ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍ടിഎ) അതോറിറ്റിയില്‍ 14 വര്‍ഷമായി സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്‌തുവരിക ആയിരുന്നു ഇസ്‌മായില്‍. പ്‌ളസ് ടു വിദ്യാര്‍ഥിനിയാണ് അമാല്‍. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ് ഇസ്‌മായില്‍. സഹോദരങ്ങള്‍: സാബിറ, മുബാറഖ് (ദുബായ് ആര്‍ടിഎ), കാമില.

Read Also: വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE