തൃശൂർ: ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ തലക്കും കൈക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ ബാലകൃഷ്‌ണന്റെ പിതാവ് കുഞ്ഞനെ(75) ചേലക്കര പോലീസ് അറസ്‌റ്റ് ചെയ്‌തു. ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ബാലകൃഷ്‌ണൻ മിക്ക ദിവസങ്ങളിലും മദ്യപിച്ചാണ് വീട്ടിൽ എത്താറുള്ളത്. ബുധനാഴ്‌ച ഇയാൾ വീട്ടുകാരുമായി വഴക്കിട്ടു. തുടർന്ന് സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു.
വെട്ടേറ്റതിനെ തുടർന്ന് ബാലകൃഷ്‌ണന്റെ തലയോട് തകരുകയും കൈ ഒടിയുകയും ചെയ്‌തിട്ടുണ്ട്. ബാലകൃഷ്‌ണനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഥിരം വഴക്കാളിയായ ബാലകൃഷ്‌ണനെ നിരവധി തവണ പോലീസ് താക്കീത് ചെയ്‌തിരുന്നു.
Most Read: അതിരുവിട്ട ആഘോഷ പ്രകടനം; നടപടിയുമായി കോഴിക്കോട് ആർടിഒ