എറണാകുളം: ദുൽഖർ സൽമാന്റെ സിനിമകളുമായി ഇനി സഹകരിക്കില്ലെന്ന് വ്യക്‌തമാക്കി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദുൽഖറിന്റെ നിർമാണക്കമ്പനിയായ വേഫേറർ ഫിലിംസ് നിർമിച്ച് ദുൽഖർ തന്നെ നായകനായ സല്യൂട്ട് എന്ന ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഈ സാഹചര്യത്തിലാണ് ദുൽഖർ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് ഫിയോക് വ്യക്‌തമാക്കിയത്.
സല്യൂട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നതായും, ഇത് മറികടന്നാണ് ഇപ്പോൾ ഒടിടി റിലീസ് ചെയ്യുന്നതെന്നും ഫിയോക് ആരോപണം ഉന്നയിച്ചു. അതിനാൽ തന്നെ ദുൽഖറിന്റെ ഇതര ഭാഷാ ചിത്രങ്ങൾ ഉൾപ്പടെയുള്ള സിനിമകളുമായി ഭാവിയിൽ സഹകരിക്കില്ലെന്നാണ് നിലവിലെ തീരുമാനം.
ബോബി–സജ്‌ഞയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത സിനിമയാണ് സല്യൂട്ട്. ദുൽഖറിനൊപ്പം ഡിയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Read also: രാജ്യസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിലെ സീറ്റുകൾ സിപിഎമ്മിനും സിപിഐക്കും