എറണാകുളം: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ദുൽഖറിന്റെ നിർമാണ കമ്പനി നൽകിയ വിശദീകരണം തൃപ്‌തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക് വിലക്ക് പിൻവലിച്ചത്. കൂടാതെ ഇനിയുള്ള സിനിമകൾ തിയേറ്റർ റിലീസ് ചെയ്യുമെന്നും ദുൽഖർ അറിയിച്ചു.
കഴിഞ്ഞ മാർച്ച് 15ആം തീയതിയാണ് ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫേവർ ഫിലിംസിന് ഫിയോക് വിലക്ക് ഏർപ്പെടുത്തിയത്. വേഫേറർ ഫിലിംസ് നിർമിച്ച് ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിക്ക് നൽകിയതാണ് വിലക്ക് ഏർപ്പെടുത്താൻ കാരണമായത്. തുടർന്ന് ഭാവിയിൽ ദുൽഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക് അറിയിച്ചിരുന്നു.
അതിന് പിന്നാലെ ദുൽഖറിന്റെ നിർമാണ കമ്പനിയുടെ പ്രതിനിധി ഫിയോകിന് വിശദീകരണം നൽകുകയായിരുന്നു. ബോബി സജ്‌ഞയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത സിനിമയാണ് സല്യൂട്ട്. ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചിരുന്നു.
Read also: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത