ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട എസ്.എസ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ ചിത്രീകരണം പുനരാരംഭിച്ചു. തെലുങ്കിലും, തമിഴിലും, മലയാളത്തിലും ഉള്‍പ്പെടെ 5 ഇന്ത്യന്‍ ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ നിര്‍മ്മാണം കോവിഡ് പ്രതിസന്ധി കാരണം നിര്‍ത്തിവെച്ചിരുന്നു.
തുടര്‍ന്ന് സംവിധായകന്‍ രാജമൗലി തന്നെയാണ് ചിത്രീകരണം വീണ്ടും ആരംഭിച്ചതായി തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചത്. ‘ ജീവിതം പുതിയൊരു സാധാരണ നില കൈവരിച്ചിരിക്കുന്നു, ഇത് ഉള്‍കൊണ്ട് നമ്മള്‍ മുന്നോട്ട് പോയേ തീരൂ, അതിനാല്‍ ഞങ്ങള്‍ ഷൂട്ടിങ് വീണ്ടും ആരംഭിക്കുകയാണ് ‘ രാജമൗലി തന്റെ ഫേസ്ബുക് പോസ്‌റ്റിൽ കുറിച്ചു.
ചരിത്ര പശ്ചാത്തലമുള്ള ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് രാജമൗലി ഒരുക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കും, ഹൈദരാബാദിലെ നൈസാമിനും എതിരെ പോരാടിയ രണ്ട് ധീര ദേശാഭിമാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമാരം ഭീമ എന്ന കഥാപാത്രത്തെയും രാംചരണ്‍ അല്ലുരി സീതാരാമ രാജു എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര തന്നെ അണിനിരക്കുന്നു. ആലിയ ബട്ട്, ഒലിവിയ മോറിസ്, റേ സ്‌റ്റിവന്‍സന്‍, സമുദ്രക്കനി, അജയ് ദേവ്ഗണ്‍, ചത്രപതി ശേഖര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.
ഡി.വി.വി ദനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജമൗലി തന്നെയാണ് തിരക്കഥ. കെ.വി വിജയേന്ദ്ര പ്രസാദിന്റെ കഥയാണ്. എം.എം കീരവാണിയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം കെ.കെ സെന്തില്‍കുമാര്‍. ചിത്രസംയോജനം ശ്രീകര്‍ പ്രസാദാണ് നിര്‍വഹിക്കുന്നത്. 400 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. അടുത്ത വര്‍ഷം ജനുവരിയില്‍ ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അത് നീളുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.