തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടത്തുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല പരീക്ഷകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. കൂടാതെ 90 ശതമാനം വിദ്യാർഥികളും ഇതിനോടകം തന്നെ സ്‌കൂളുകളിൽ എത്തുകയും ചെയ്‌തു. അതിനാൽ തന്നെ എല്ലാ ക്‌ളാസുകളിലെയും വാർഷിക പരീക്ഷകൾ കൃത്യമായി തന്നെ നടത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
ഫെബ്രുവരി 21ആം തീയതി മുതലാണ് സംസ്‌ഥാനത്തെ സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയത്. കോവിഡ് വ്യാപനത്തിന് ശേഷം സ്‌കൂളുകൾ പൂർണ തോതിൽ തുറന്നതോടെ വിദ്യാർഥികൾ ഭൂരിഭാഗവും സ്‌കൂളുകളിൽ എത്തുന്നുണ്ട്. നേരത്തെ പകുതി വീതം കുട്ടികൾക്ക് ഷിഫ്‌റ്റ് അടിസ്‌ഥാനത്തിലാണ് സംസ്‌ഥാനത്ത് ക്‌ളാസുകൾ നടത്തിയിരുന്നത്.
Read also: ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്നു; കൊലയാളി രക്ഷപെട്ടു