തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍ നല്‍കുമെന്ന് അറിയിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. ശമ്പള പരിഷ്‌കരണം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നും റിപ്പോര്‍ട് പൂര്‍ണമായി നടപ്പാക്കിയേക്കില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിന് എതിരെ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി പത്തിന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സൂചനാ പണിമുടക്ക് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സര്‍വീസ് വെയിറ്റേജിന് അനുസരിച്ച് ശമ്പള വര്‍ധനവ് വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്ന ഇവർ പരിഷ്‌കാരത്തിന് വേണ്ടി മാത്രമുള്ള ശുപാര്‍ശകളാണ് റിപ്പോർട്ടിൽ ഉള്ളതെന്നും ആക്ഷേപം ഉന്നയിക്കുന്നു.
പത്ത് ശതമാനം വര്‍ധനവാണ് നിലവിലെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതിനേക്കാൾ ഗുണകരം സര്‍വീസ് വെയിറ്റേജ് അനുസരിച്ചുള്ള വര്‍ധനവാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല അടുത്ത ശമ്പള പരിഷ്‌കരണം 2026ല്‍ മതിയെന്ന നിര്‍ദേശവും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ മുന്നോട്ട് വെക്കുന്നു.
Read Also: പുതുപ്പള്ളി വിട്ട് തിരുവനന്തപുരം; വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി