തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ആഭ്യന്തര റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഗതാഗതമന്ത്രി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.
ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. 2010-13 കാലഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെ 100 കോടി കാണാനില്ലെന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഫയലുകൾ നഷ്‌ടപ്പെട്ടുവെന്നും ആരോപണത്തിൽ പറയുന്നു.
വിഷയത്തിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ആക്ഷേപം ഉയര്‍ന്ന കാലഘട്ടത്തില്‍ അക്കൗണ്ട്സിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്‌ഥനുമായിരുന്ന കെഎം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്‌ഥലം മാറ്റിയിരുന്നു. തുടർന്ന് എംഡിയുടെ റിപ്പോര്‍ട് വിലയിരുത്തിയ ഡയറക്‌ടര്‍ ബോര്‍ഡ് യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.
Read also: കെ സുരേന്ദ്രനെ കുരുക്കാൻ സർക്കാർ ശ്രമിക്കുന്നു; ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി