ബംഗ്ളാദേശ്: റോഹിംഗ്യൻ അഭയാർഥി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരണപ്പെട്ടതായി യുഎൻ അഭയാർഥി ഏജൻസി. അപകടത്തിൽ 400 പേരെ കാണാതായെന്നും യുഎൻ അധികൃതർ പറഞ്ഞു. 560 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.
ദക്ഷിണ ബംഗ്ളാദേശിലെ റോഹിംഗ്യൻ അഭയാർഥി ക്യാംപിൽ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. ആദ്യം കോക്‌സ് ബസാറിലെ ബലുഖാലി ക്യാംപിലാണ് തീപിടുത്തമുണ്ടായത്. പിന്നാലെ സമീപത്തെ വീടുകളിലേക്കും തീ പടരുകയായിരുന്നു.
റോഹിംഗ്യൻ ക്യാംപികളിൽ കഴിഞ്ഞ ജനുവരിയിലും തീപിടുത്തം ഉണ്ടായിരുന്നു. എന്നാൽ അന്ന് ആളപായം റിപ്പോർട് ചെയ്‌തിരുന്നില്ല.
Read Also: മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രിക്കും പരംബീർ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി