റങ്കൂൺ: റോഹിംഗ്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ നിന്ന് മലേഷ്യയിലേക്ക് പോയ ബോട്ടാണ് ബംഗാൾ ഉൾക്കടലിൽ മുങ്ങിയത്. 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്. റാഖൈൻ പ്രവിശ്യയുടെ തലസ്ഥാനമായ സിത്വിയിൽ നിന്ന് 19ആം തീയതി പുറപ്പെട്ട ബോട്ടാണ് ഇത്.
പുറപ്പെട്ട് രണ്ടുദിവസത്തിനു ശേഷം മോശം കാലാവസ്ഥയിൽ പെടുകയായിരുന്നു. 17 പേരുടെ മൃതദേഹം മ്യാൻമർ കടൽതീരത്ത് അടിഞ്ഞു. അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന 50ലേറെ പേരെ കുറിച്ച് ഒരു വിവരവുമില്ല. അതേസമയം, യുഎൻ റെഫ്യൂജി ഏജൻസി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മുൻപും സമാന രീതിയിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ടുകൾ അപകടത്തിൽ പെട്ടിട്ടുണ്ട്.
Read Also: ജില്ലക്ക് അംബേദ്കറിന്റെ പേര്, ആന്ധ്രയിൽ സംഘർഷം; മന്ത്രിയുടെ വീടിന് തീയിട്ടു