ബിജെപിയുടെ വിദ്വേഷ പോസ്‌റ്റ് നീക്കം ചെയ്യണം; എക്‌സിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്ക് ആണെന്ന് ആരോപിക്കുന്ന വീഡിയോയാണ് ബിജെപി എക്‌സ് പ്ളാറ്റുഫോമിലൂടെ പങ്കുവെച്ചത്.

By Trainee Reporter, Malabar News
election-commission
Ajwa Travels

ന്യൂഡെൽഹി: കർണാടക ബിജെപിയുടെ ആക്ഷേപകരമായ പോസ്‌റ്റ് നീക്കം ചെയ്യാൻ സാമൂഹിക മാദ്ധ്യമമായ എക്‌സിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. നേരത്തെ സംസ്‌ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ബിജെപി സംസ്‌ഥാന നേതൃത്വത്തോട് പോസ്‌റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോസ്‌റ്റ് നീക്കിയിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

‘ഈ വിഷയത്തിൽ നേരത്തെതന്നെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാൽ, ഇതുവരെയും പോസ്‌റ്റ് നീക്കം ചെയ്‌തില്ല’- തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്‌താവനയിൽ അറിയിച്ചു. സാമൂഹിക മാദ്ധ്യമത്തിൽ അപകീർത്തികരമായ ഉള്ളടക്കം പോസ്‌റ്റ് ചെയ്‌തെന്ന് ആരോപിച്ച് കർണാടക ബിജെപി അധ്യക്ഷൻ ബിവൈ വിജയേന്ദ്രയ്‌ക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്ക് ആണെന്ന് ആരോപിക്കുന്ന വീഡിയോയാണ് ബിജെപി എക്‌സ് പ്ളാറ്റുഫോമിലൂടെ പങ്കുവെച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പരാതി നൽകിയത്. സംഭവത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, സംസ്‌ഥാന അധ്യക്ഷൻ വിജയേന്ദ്ര, ഐടി സെൽ മേധാവി അമിത് മാളവ്യ എന്നിവർക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തിരുന്നു.

Most Read| വ്യാജ റിക്രൂട്ട്മെന്റ് വഴി റഷ്യയിലേക്ക് മനുഷ്യക്കടത്ത്; രണ്ടുപേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE