മുംബൈ: സ്വകാര്യ കപ്പലിന്റെ എൻജിൻ റൂമിലുണ്ടായ അഗ്‌നിബാധയിൽ മലയാളിയടക്കം 3 പേർ മരിച്ചു. അങ്കമാലി കോടുശേരി സ്വദേശിയായ അനിത് ആന്റണിയും (31), മഹാരാഷ്‍ട്ര സ്വദേശികളായ 2 പേരുമാണു മരിച്ചത്. മുംബൈ ഹൈയിൽ ഒഎൻജിസി പ്ളാന്റിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ഗ്രേറ്റ്ഷിപ് രോഹിണി കപ്പലിന്റെ എൻജിൻ റൂമിലാണ് തീ പിടിച്ചത്. ശനിയാഴ്‌ചയാണ് കപ്പലിൽ തീപിടുത്തമുണ്ടായത്.
കപ്പലിലെ 18 ജീവനക്കാരിൽ 15 പേരെ തീരദേശ സേന രക്ഷിച്ചു. എന്നാൽ എൻജിൻ റൂമിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷിക്കാൻ കഴിഞ്ഞില്ല. കപ്പൽ ഇന്നു വൈകിട്ട് മുംബൈ തീരത്ത് എത്തിച്ച ശേഷം മൃതദേഹങ്ങൾ ജെജെ ആശുപത്രിയിലെത്തിച്ച് ഡിഎൻഎ പരിശോധനയും പൊലീസ് നടപടികളും പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടുകൊടുക്കും. കഴിഞ്ഞ ഡിസംബർ 12നാണ് അനിത് ഗ്രേറ്റ്ഷിപ് രോഹിണി കപ്പലിൽ ജോലിക്കു കയറിയത്. പിതാവ് ആന്റണി മുംബൈ മസഗോൺ ഡോക് മുൻ ഉദ്യോഗസ്‌ഥനാണ്. അനിതയാണ് മാതാവ്.
Read also: ടൂൾകിറ്റ് കേസ്; ദിഷാ രവിയെ പിന്തുണച്ച് നടൻ സിദ്ധാര്‍ത്ഥ്