കോഴിക്കോട്: മിഠായി തെരുവിലെ നിർമ്മാണങ്ങൾ പലതും അനധികൃതമാണെന്ന് അഗ്‌നിരക്ഷാസേന റിപ്പോർട്. സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാ പ്രവര്‍ത്തനത്തിന് തടസമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിഠായി തെരുവിലുണ്ടായ തീപിടുത്തത്തെ കുറിച്ച് അഗ്‌നിരക്ഷാസേന സർക്കാരിന് പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
തീപിടുത്തം നടന്ന സ്‌ഥലത്തേക്ക് വാഹനങ്ങളുമായി വരാൻ സൗകര്യമില്ല. വെള്ളമെത്തിക്കാൻ ഹൈഡ്രന്റ് സംവിധാനമില്ല. റിലേ സിസ്‌റ്റം ആയാണ് ഇത്തവണ വെള്ളം നിറച്ച് തീകെടുത്തിയത്. മാനാഞ്ചിറയിൽ നിന്നും ഫയർഫോഴ്‌സ് പമ്പ് ഉപയോഗിച്ചു ഒരു പൈപ്പ് ലൈൻ മിഠായി തെരുവിലേക്ക് സ്‌ഥാപിക്കാൻ റിപ്പോർട്ടിൽ ശുപാർശ നല്‍കിയിട്ടുണ്ട്.
നിയമം ലംഘിച്ച് ഇടനാഴികളിൽ വരെ നടത്തുന്ന വ്യാപാരം അവസാനിപ്പിക്കണം. തീ അണയ്‌ക്കാനുള്ള ഫയർ എക്സിറ്റിഗ്യൂഷര്‍ കൂടുതൽ കടകളിൽ സ്‌ഥാപിക്കണം. വൈദ്യുതി വിതരണ സംവിധാനങ്ങളിൽ സാധനങ്ങൾ സൂക്ഷിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെയാണ് അഗ്‌നിരക്ഷാസേന തീപിടുത്തത്തെ കുറിച്ച് സർക്കാരിന് പ്രാഥമിക റിപ്പോര്‍ട് സമർപ്പിച്ചത്.
Also Read: ബാക്കിയുണ്ട്, നിവർന്നു നിൽക്കാനുള്ള മനസും ഉയർത്തിപ്പിടിക്കാനൊരു തലയും; മുഫീദ തെസ്‌നി