മിഠായി തെരുവിലെ നിർമ്മാണങ്ങൾ പലതും അനധിക‍ൃതം; അഗ്‌നിരക്ഷാസേന റിപ്പോർട്

By News Desk, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: മിഠായി തെരുവിലെ നിർമ്മാണങ്ങൾ പലതും അനധിക‍ൃതമാണെന്ന് അഗ്‌നിരക്ഷാസേന റിപ്പോർട്. സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാ പ്രവര്‍ത്തനത്തിന് തടസമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിഠായി തെരുവിലുണ്ടായ തീപിടുത്തത്തെ കുറിച്ച് അഗ്‌നിരക്ഷാസേന സർക്കാരിന് പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

തീപിടുത്തം നടന്ന സ്‌ഥലത്തേക്ക് വാഹനങ്ങളുമായി വരാൻ സൗകര്യമില്ല. വെള്ളമെത്തിക്കാൻ ഹൈഡ്രന്റ് സംവിധാനമില്ല. റിലേ സിസ്‌റ്റം ആയാണ് ഇത്തവണ വെള്ളം നിറച്ച് തീകെടുത്തിയത്. മാനാഞ്ചിറയിൽ നിന്നും ഫയർഫോഴ്‌സ് പമ്പ് ഉപയോഗിച്ചു ഒരു പൈപ്പ് ലൈൻ മിഠായി തെരുവിലേക്ക് സ്‌ഥാപിക്കാൻ റിപ്പോർട്ടിൽ ശുപാർശ നല്‍കിയിട്ടുണ്ട്.

നിയമം ലംഘിച്ച് ഇടനാഴികളിൽ വരെ നടത്തുന്ന വ്യാപാരം അവസാനിപ്പിക്കണം. തീ അണയ്‌ക്കാനുള്ള ഫയർ എക്‌സിറ്റി​ഗ്യൂഷര്‍ കൂടുതൽ കടകളിൽ സ്‌ഥാപിക്കണം. വൈദ്യുതി വിതരണ സംവിധാനങ്ങളിൽ സാധനങ്ങൾ സൂക്ഷിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെയാണ് അഗ്‌നിരക്ഷാസേന തീപിടുത്തത്തെ കുറിച്ച് സർക്കാരിന് പ്രാഥമിക റിപ്പോര്‍ട് സമർപ്പിച്ചത്.

Also Read: ബാക്കിയുണ്ട്, നിവർന്നു നിൽക്കാനുള്ള മനസും ഉയർത്തിപ്പിടിക്കാനൊരു തലയും; മുഫീദ തെസ്‌നി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE