ചിറ്റഗോങ്: ബംഗ്ളാദേശിലെ ചിറ്റഗോങ് തുറമുഖത്തിനടുത്ത് തീപിടുത്തം. തുറമുഖത്തിനടുത്ത് സിതാകുൻഡയിലെ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടുത്തതിൽ 49 പേർ കൊല്ലപ്പെട്ടു. 450ലധികം പേർക്ക് പരുക്കേറ്റു. ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന കെമിക്കലുകളാവാം തീപിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം.
ശനിയാഴ്‌ച രാത്രി 9 മണിയോടെയാണ് ബിഎം കണ്ടെയ്‌നർ ഡിപ്പോയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയർ സർവീസ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കവെ പൊട്ടിത്തെറി ഉണ്ടാവുകയും തീ പടരുകയുമായിരുന്നു. പിന്നീട് ഇവിടേക്ക് കൂടുതൽ യൂണിറ്റുകളെത്തി.
രാത്രി 11.45ഓടെ അതിഭയങ്കരമായ സ്‌ഫോടനമുണ്ടാവുകയും തീ അടുത്തുള്ള കണ്ടെയ്‌നറുകളിലേക്ക് പടരുകയും ചെയ്‌തു. ഈ കണ്ടെയ്നറുകളിലൊക്കെ കെമിക്കലുകളാണ് സൂക്ഷിച്ചിരുന്നത്. ഇത് തീ പടരാൻ കാരണമായി.
സ്‌ഫോടനത്തിൽ അടുത്ത പ്രദേശങ്ങൾ കുലുങ്ങുകയും വീടുകളുടെ ജനൽപ്പാളികൾ പൊട്ടുകയും ചെയ്‌തെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും പരിക്കേറ്റവർക്ക് 20,000 രൂപ വീതവും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: തൃപ്പൂണിത്തുറയിലെ പാലം അപകടം; നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ