തൃശൂർ : വേനൽകാലത്ത് വാഴച്ചാൽ വനമേഖലയിൽ കാട്ടുതീ പടരുന്നത് ഒഴിവാക്കുന്നതിന് വേണ്ടി സമീപപ്രദേശത്തെ ഉണക്കപ്പുല്ലുകൾ തീയിട്ടു നശിപ്പിച്ചു. ആനമല വനപാതക്ക് സമീപത്തായുള്ള അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയിലെ ഇട്ട്യാനി ഭാഗത്തെ പാറക്കെട്ടുകളിൽ ഉണ്ടായിരുന്ന ഉണക്കപ്പുല്ലാണ് തീയിട്ടു നശിപ്പിച്ചത്.
ഈ മേഖലകളിൽ സന്ദർശകർ വലിയ തോതിൽ പ്രതിദിനം എത്തുന്നതിനാൽ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയും, അതുമൂലം ഉണ്ടാകാനിടയുള്ള അപകടവും കണക്കിലെടുത്താണ് തീയിട്ട് ഉണക്കപ്പുല്ലുകൾ നശിപ്പിക്കാൻ തീരുമാനിച്ചത്. ഇതിലൂടെ ഈ മേഖലയിൽ നിന്നും വനമേഖലയിലേക്ക് കാട്ടുതീ പടരുന്നത് ഒഴിവാക്കാൻ സാധിക്കും.
ചാർപ്പ റേഞ്ച് ഓഫീസിലെ ജീവനക്കാരും, അതിരപ്പിള്ളി വനസംരക്ഷണ സമിതിയും ചേർന്നാണ് കാട്ടുതീ തടയുന്നതിനായി ഉണക്കപ്പുല്ലുകൾ തീയിട്ട് നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്. 3 മണിക്കൂർ കൊണ്ടാണ് ഉണക്കപുല്ലുകൾ തീയിട്ട് നശിപ്പിക്കുന്നത് പൂർത്തിയാക്കിയത്. കാട്ടുതീ ഉണ്ടാകുന്നത് ഒഴിവാക്കാനായി വേനൽകാലമായപ്പോഴേക്കും കഴിഞ്ഞ വർഷവും ഇത്തരത്തിൽ മുൻകരുതലെടുത്തിരുന്നു.
Read also : പോളിയോ വാക്‌സിൻ; ജില്ലയിൽ 97,494 കുട്ടികൾക്ക് വിതരണം ചെയ്‌തു