കോഴിക്കോട്: പന്നിയങ്കരയിൽ കൊല്ലപ്പെട്ട 5 വയസുകാരി രഹാനെയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. നേർത്ത തൂവാലയോ തലയിണയോ ഉപയോഗിച്ചാവാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വിലയിരുത്തുന്നു.
അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ഇന്നലെ വാർത്തകൾ പുറത്തുവന്നത്. പക്ഷെ കഴുത്ത് ഞെരിച്ചതിന്റെയോ കയറിട്ടു കുരുക്കിയതിന്റെയോ അടയാളങ്ങളോ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളോ കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല.
പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തു വന്നതോടെയാണ് ശ്വാസംമുട്ടിയുള്ള മരണമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ കുട്ടിയുടെ അമ്മ സമീറയെ നേരത്തെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച സമീറയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read also: പട്ടാമ്പിയിൽ ലഹരിക്ക് അടിമയാക്കി പീഡനം; മൂന്നാം പ്രതി പിടിയിൽ