കോഴിക്കോട്: ഒളിപ്യൻ പിടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്‌ട്ര താരം ജെമ്മ ജോസഫ്. സ്വകാര്യ ഫ്ളാറ്റ് നിർമാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചതായും, ഫ്ളാറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് വാഗ്‌ദാനം ചെയ്‌ത് വഞ്ചിച്ചുവെന്നുമാണ് ആരോപണം. ഇതിനായി ഉഷ ചില ആനുകൂല്യങ്ങൾ കൈപറ്റിയതായും ജെമ്മ ജോസഫ് ആരോപിക്കുന്നു.
ഉഷ പറഞ്ഞ പ്രകാരം, ഫ്ളാറ്റ് എംഡിക്ക് 44 ലക്ഷം രൂപ നൽകിയെന്നും, എന്നാൽ, ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നും ജെമ്മ പറഞ്ഞു. ഫ്ളാറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ ഉഷ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് ഉഷക്കൊപ്പമാണെന്നാണ് ജെമ്മ പറയുന്നത്. പോലീസ് കേസ് അട്ടിമറിക്കുമോ എന്ന് സംശയമുണ്ടെന്നും അവർ വ്യക്‌തമാക്കി.
Most Read: ഗുജറാത്തിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം; 4 മരണം