ടെൽ അവിവ്: ഒമൈക്രോണിന് പിന്നാലെ ആശങ്ക പടർത്തി ഫ്ളൊറോണ. കോവിഡും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന രോഗാവസ്‌ഥയാണ് ഫ്ളൊറോണ. ഇസ്രയേലിലാണ് ആദ്യ കേസ് റിപ്പോർട് ചെയ്‌തത്.
രാജ്യത്തെ 30 വയസുള്ള ഗർഭിണിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്ളൊറോണ സ്‌ഥിരീകരിച്ചത്.
യുവതി കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്ന് ഇസ്രയേലി പത്രം റിപ്പോർട് ചെയ്യുന്നു. നിലവിൽ യുവതിക്ക് രോഗം മാറിയെന്നും ഇവർ ആശുപത്രി വിട്ടുവെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം ഇസ്രയേലിൽ കോവിഡ് കേസുകൾ കൂടിവരികയാണ്. ഇതിനിടെ രാജ്യം കോവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസിന് അനുമതി നൽകി. ലോകത്താദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നൽകുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് നാലാമത്തെ ഡോസിനും അനുമതി നൽകിയതെന്ന് ഇസ്രയേൽ ആരോഗ്യ മന്ത്രാലയം ഡയറക്‌ടർ ജനറൽ നാഷ്‌മാൻ ആഷ് വ്യക്‌തമാക്കി.
Most Read: ഒമൈക്രോൺ; ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം