ഡെൽഹി: കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്‌ഥാപിക്കാനും നിർദ്ദേശമുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് നിർദ്ദേശം നൽകിയത്.
ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുടങ്ങണം, ഓക്‌സിജൻ ലഭ്യതയുടെ കണക്കെടുപ്പു നടത്തണം, ആംബുലൻസ് ലഭ്യത ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. ഇന്ന് കോവിഡ് രോഗികളുടെ എണ്ണം 20,000 കടന്നു. മുംബൈ, ഡെൽഹി തുടങ്ങിയ സ്‌ഥലങ്ങളിലാണ് കൂടുതൽ രോഗികളുള്ളത്. ഡെൽഹിയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
National News: പുല്‍വാമ ആക്രമണത്തില്‍ ഉള്‍പ്പെട്ട അവസാന ഭീകരവാദിയും കൊല്ലപ്പെട്ടു; പോലീസ്