വിദേശ സഹായം പിൻവലിക്കുന്നു; അഫ്ഗാൻ കടുത്ത പ്രതിസന്ധിയില്‍

By Syndicated , Malabar News
taliban in afgan
Representational Image
Ajwa Travels

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിലേക്കുള്ള വിദേശ സാമ്പത്തിക സഹായം നിലയ്‌ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2020ലെ ജനീവ കരാര്‍ അനുസരിച്ച് വരുന്ന നാല് വര്‍ഷങ്ങളിൽ അന്താരാഷ്‍ട്ര സഹായമായി 12 ബില്ല്യണ്‍ ഡോളര്‍ അഫ്ഗാന് ലഭ്യമാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഈ തുക ലഭിക്കില്ല.

രാജ്യത്തിന്റെ ഭരണ നിയന്ത്രണം പിടിച്ചെടുത്തെങ്കിലും താലിബാന്‍ ഭരണകൂടത്തെ അഫ്ഗാന്റെ ഔദ്യോഗിക സര്‍ക്കാറായി അന്താരാഷ്‍ട്ര രാജ്യങ്ങള്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ വിദേശ സഹായം ലഭ്യമാകുകയുള്ളൂ. നിലവില്‍ ചൈന, റഷ്യ, പാകിസ്‌ഥാന്‍ എന്നീ രാജ്യങ്ങൾ മാത്രമാണ് താലിബാനെ അംഗീകരിച്ചത്.

Read also: മുൻ ഇന്ത്യൻ ഫുട്ബോൾ താരം സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE