കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിലേക്കുള്ള വിദേശ സാമ്പത്തിക സഹായം നിലയ്‌ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2020ലെ ജനീവ കരാര്‍ അനുസരിച്ച് വരുന്ന നാല് വര്‍ഷങ്ങളിൽ അന്താരാഷ്‍ട്ര സഹായമായി 12 ബില്ല്യണ്‍ ഡോളര്‍ അഫ്ഗാന് ലഭ്യമാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഈ തുക ലഭിക്കില്ല.
രാജ്യത്തിന്റെ ഭരണ നിയന്ത്രണം പിടിച്ചെടുത്തെങ്കിലും താലിബാന്‍ ഭരണകൂടത്തെ അഫ്ഗാന്റെ ഔദ്യോഗിക സര്‍ക്കാറായി അന്താരാഷ്‍ട്ര രാജ്യങ്ങള്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ വിദേശ സഹായം ലഭ്യമാകുകയുള്ളൂ. നിലവില്‍ ചൈന, റഷ്യ, പാകിസ്‌ഥാന്‍ എന്നീ രാജ്യങ്ങൾ മാത്രമാണ് താലിബാനെ അംഗീകരിച്ചത്.
Read also: മുൻ ഇന്ത്യൻ ഫുട്ബോൾ താരം സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു