കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും (ഇഡി) അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരൻ. സാധാരണക്കാരുടെ നിക്ഷേപം ബാങ്ക് ഭരണ സമിതിയംഗങ്ങള്‍ ചേര്‍ന്ന് തട്ടിയെടുത്ത് റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപിച്ചെന്നും അനധികൃതമായി സ്വത്ത് സമ്പാദിക്കാന്‍ വിനിയോഗിച്ചെന്നും ആരോപിച്ച് തൃശൂര്‍ പൊറത്തശ്ശേരി സ്വദേശി എംവി സുരേഷാണ് കോടതിയെ സമീപിച്ചത്.
പ്രതികള്‍ക്ക് ഭരണ മുന്നണിയുമായി ബന്ധമുള്ളതിനാല്‍ കേസ് അന്വേഷണം അട്ടിമറിക്കാനിടയുണ്ട്. ക്രമക്കേടുകള്‍ മൂടിവെക്കാന്‍ ശ്രമം നടക്കും എന്നതിനാല്‍ ഹൈക്കോടതി ഇടപെടണമെന്നാണ് ഹരജിയിലെ ആവശ്യം. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് പരാതി നല്‍കിയതിന്റെ പേരില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്ന ഹരജിക്കാരനെ രണ്ടു വര്‍ഷം മുമ്പ് നടപടിയെടുത്ത് പുറത്താക്കിയെന്നാണ് ഹരജിയില്‍ പറയുന്നത്.
Read also: പ്രതിമാസം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകും; മുഖ്യമന്ത്രി