മംഗളൂരു: കർണാടകയിൽ ഒരു കുടുംബത്തിലെ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാഗൽകോട്ട് ജില്ലയിലെ നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്‌മി (26), മക്കളായ സ്വപ്‍ന (8), സമർത് (4) എന്നിവരാണ് മരിച്ചത്.
നാഗേഷിനെ മരിച്ച നിലയിലും മറ്റുള്ളവരെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. അതേസമയം ആത്‌മഹത്യയുടെ കാരണം എന്താണെന്ന് വ്യക്‌തമല്ല. നാഗേഷ് ഡ്രൈവറും വിജയക്ഷ്‌മി സെക്യൂരിറ്റി ജീവനക്കാരിയുമാണ്. സിറ്റി പൊലീസ് കമ്മീഷണർ എൻ ശശികുമാർ, ഡിസിപി ഹരിറാം ശങ്കർ എന്നിവർ സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ഒക്‌ടോബറിൽ വിജയലക്ഷ്‌മിയെ കാണാതായതിനെ തുടർന്ന് നാഗേഷ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ വഴക്കിട്ട് പോയിരുന്ന യുവതി തിരികെ വന്നതോടെ കേസ് അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു.
Read also: പെർളടുക്കിയിലെ കൊല; പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു