ഇനി മുതൽ മാസംതോറും വൈദ്യുതി നിരക്ക് കൂടും; സർചാർജ് പിരിക്കാൻ അനുമതി

വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഇതുസംബന്ധിച്ചു അനുമതി നൽകിയത്. വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തേയും സർചാർജും ഇനിമുതൽ ഉപയോക്‌താക്കൾ നൽകേണ്ടി വരും. യൂണിറ്റിന് പത്ത് പൈസ വരെയാണ് സർചാർജ് പിരിക്കുകയെന്നാണ് ഔദ്യോഗിക വിവരം.

By Trainee Reporter, Malabar News
electricity board
Representational image
Ajwa Travels

തിരുവനന്തപുരം: മാസം തോറും സർചാർജ് പിരിക്കാൻ അനുമതി. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഇതുസംബന്ധിച്ചു അനുമതി നൽകിയത്. കേന്ദ്ര വൈദ്യുത റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ, വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തേയും സർചാർജും ഇനിമുതൽ ഉപയോക്‌താക്കൾ നൽകേണ്ടി വരും. യൂണിറ്റിന് പത്ത് പൈസ വരെയാണ് സർചാർജ് പിരിക്കുകയെന്നാണ് ഔദ്യോഗിക വിവരം.

വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. നിലവിൽ, വൈദ്യുതി വാങ്ങുന്നതിനുള്ള അധിക ചിലവ് സർചാർജായി കെഎസ്‌ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ നാലുമാസം യൂണിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് പിരിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ 6.6 ശതമാനം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. ഇതിന് പിന്നെയാണ് ഇനി മുതൽ യൂണിറ്റിന് പത്ത് പൈസ നിരക്കിൽ വീണ്ടും സർചാർജ് പിരിക്കാൻ തീരുമാനിച്ചത്.

ഇതുവരെ കെഎസ്ഇബിയ്‌ക്ക് ഉണ്ടാകുന്ന നഷ്‌ടം സർചാർജായി ഈടാക്കിയിരുന്നത് റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയിട്ടായിരുന്നു. എന്നാൽ, ഇനിമുതൽ ഇതിന്റെ ആവശ്യമില്ല. നേരിട്ട് കെഎസ്ഇബിക്ക് സർചാർജ് ഈടാക്കാം. ഇതിലും മുകളിൽ സർചാർജ് ഈടാക്കേണ്ടി വരികയാണെങ്കിൽ മാത്രമേ ഇനിമുതൽ റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങേണ്ടതുള്ളൂ. എന്നാൽ, ഉപഭോക്‌താവിനെ സംബന്ധിച്ചു നിലവിലെ തീരുമാനം അധിക ബാധ്യത ആവുകയാണ്.

Most Read: അമിത് ഷാ മണിപ്പൂരിൽ; അക്രമ ബാധിത മേഖലകൾ സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE