ന്യൂഡെൽഹി: രാജ്യത്തെ പെട്രോള്‍- ഡീസല്‍ വിലവര്‍ധനയിലും, അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് വ്യാഴാഴ്‌ച കര്‍ഷകര്‍ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധിക്കും. പകല്‍ 10 മുതല്‍ 12 വരെയാകും ഇന്ധന വിലവര്‍ധനക്ക് എതിരായ പ്രതിഷേധം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് കർഷകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. അതേസമയം, ഏഴ് മാസം പിന്നിട്ട രാജ്യ തലസ്‌ഥാനത്തെ കർഷക സമരം ശക്‌തമാക്കാൻ ഒരുങ്ങുകയാണ് സംഘടനകൾ.
ജൂലൈ 19 മുതല്‍ ആഗസ്‌റ്റ് 13 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യുപി, രാജസ്‌ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡെല്‍ഹി അതിര്‍ത്തിയിലെ സമര കേന്ദ്രങ്ങളിലെത്തും.
ജൂലൈ 17ന് പ്രതിപക്ഷ നേതാക്കള്‍ക്കും എംപിമാര്‍ക്കും കര്‍ഷകര്‍ താക്കീത് കത്ത് നല്‍കും. ഒന്നുകില്‍ പാര്‍ലമെന്റിലെ നിശബ്‌ദത അവസാനിപ്പിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പൊരുതുക, അല്ലെങ്കില്‍ എംപി സ്‌ഥാനം ഉപേക്ഷിക്കുകയെന്ന നിര്‍ദ്ദേശമാകും കത്തിലുണ്ടാവുക.
Read Also: ടൂൾകിറ്റ് വിവാദം; പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി