ദോഹ: ഖത്തറില്‍ ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 15 ദിര്‍ഹം വീതം വര്‍ധനയാണ് ഖത്തര്‍ പെട്രോളിയം വരുത്തിയിരിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവ് വരുത്തിയാണ് മാര്‍ച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴത്തേത്.
ഫെബ്രുവരിയില്‍ ഒരു റിയാല്‍ 45 ദിര്‍ഹമായിരുന്ന പ്രീമിയം പെട്രോളിന് ഒരു റിയാല്‍ 60 ദിര്‍ഹമാണ് പുതിയ നിരക്ക്. പ്രീമിയം ഗ്രേഡ് പെട്രോളിന് ഒരു റിയാല്‍ 65 ദിര്‍ഹമാണ് പുതിയ വില. നേരത്തെ ലിറ്ററിന് ഒന്നര റിയാലായിരുന്നു വിലയുണ്ടായിരുന്നത്. ഒരു റിയാല്‍ 45 ദിര്‍ഹമുണ്ടായിരുന്ന ഡീസല്‍ വില ഒരു റിയാല്‍ 60 ദിര്‍ഹമായും വര്‍ധിപ്പിച്ചു.
അതേസമയം ഫെബ്രുവരിയിലും ജനുവരിയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂട്ടിയിരുന്നു. 15 ദിര്‍ഹം വീതം തന്നെയായിരുന്നു ഫെബ്രുവരിയിലും വർധിപ്പിച്ചിരുന്നത്.
National News: അസമിൽ ബിജെപി തോൽക്കും; വെല്ലുവിളിയുമായി ബിപിഎഫ്