കോഴിക്കോട്: കുറ്റ്യാടി പദ്ധതിയുടെ കനാലുകൾ തുറക്കാൻ തുടങ്ങിയിട്ടും കോട്ടൂർ, നൊച്ചാട് പഞ്ചായത്തുകളിലെ ഗെയിൽ പൈപ്പ്ലൈൻ കടന്നുപോയ വയലുകൾ കൃഷിയോഗ്യമാക്കി നൽകാൻ അധികൃതർ തയ്യാറാവുന്നില്ല. എത്രയും പെട്ടെന്ന് നെൽവയൽ കൃഷിയോഗ്യമാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പിന്നീട് വെള്ളം കയറി ഒന്നും ചെയ്യാൻ പറ്റാത്ത സ്‌ഥിതിയിലേക്ക് എത്തുമെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.
ഗെയിൽ പൈപ്പ്ലൈൻ കടന്നുപോയ ഭാഗങ്ങളിൽ അഞ്ച് വർഷത്തോളമായി കർഷർക്ക് കൃഷി ചെയ്യാൻ പറ്റാത്ത അവസ്‌ഥയാണുള്ളത്. ഒരു സെന്റ് ഭൂമി പോലും കൃഷിയിറക്കാതെ പാഴാക്കരുതെന്ന് സർക്കാർ പറയുമ്പോഴും ഗെയിൽ അധികൃതരുടെ അനാസ്‌ഥ കാരണം ഏക്കറോളം നെൽവയൽ കൃഷി ചെയ്യാൻ പറ്റാതെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു കിടക്കുകയാണ്. ഈ പ്രദേശത്ത് ഗെയിൽ പദ്ധതിക്കായി ഏറ്റെടുത്ത സ്‌ഥലത്തിന് ഇതുവരെ പണം ലഭിക്കാത്ത കർഷകരുമുണ്ട്.
Read Also: ഹിന്ദുത്വ ആശയം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം; കുമ്മനം