ഗെയിൽ പൈപ്പ്ലൈൻ; കടന്നുപോയ വഴിയിലെ വയലുകൾ ഇനിയും കൃഷി യോഗ്യമാക്കിയില്ല

By Staff Reporter, Malabar News
paddy-field
Ajwa Travels

കോഴിക്കോട്: കുറ്റ്യാടി പദ്ധതിയുടെ കനാലുകൾ തുറക്കാൻ തുടങ്ങിയിട്ടും കോട്ടൂർ, നൊച്ചാട് പഞ്ചായത്തുകളിലെ ഗെയിൽ പൈപ്പ്ലൈൻ കടന്നുപോയ വയലുകൾ കൃഷിയോഗ്യമാക്കി നൽകാൻ അധികൃതർ തയ്യാറാവുന്നില്ല. എത്രയും പെട്ടെന്ന് നെൽവയൽ കൃഷിയോഗ്യമാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പിന്നീട് വെള്ളം കയറി ഒന്നും ചെയ്യാൻ പറ്റാത്ത സ്‌ഥിതിയിലേക്ക് എത്തുമെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.

ഗെയിൽ പൈപ്പ്ലൈൻ കടന്നുപോയ ഭാഗങ്ങളിൽ അഞ്ച് വർഷത്തോളമായി കർഷർക്ക് കൃഷി ചെയ്യാൻ പറ്റാത്ത അവസ്‌ഥയാണുള്ളത്. ഒരു സെന്റ് ഭൂമി പോലും കൃഷിയിറക്കാതെ പാഴാക്കരുതെന്ന് സർക്കാർ പറയുമ്പോഴും ഗെയിൽ അധികൃതരുടെ അനാസ്‌ഥ കാരണം ഏക്കറോളം നെൽവയൽ കൃഷി ചെയ്യാൻ പറ്റാതെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു കിടക്കുകയാണ്. ഈ പ്രദേശത്ത് ഗെയിൽ പദ്ധതിക്കായി ഏറ്റെടുത്ത സ്‌ഥലത്തിന് ഇതുവരെ പണം ലഭിക്കാത്ത കർഷകരുമുണ്ട്.

Read Also: ഹിന്ദുത്വ ആശയം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം; കുമ്മനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE